Sunday, May 27, 2012

കൂടുതല്‍ ബുദ്ധ നാമങ്ങള്‍


               ബുദ്ധനാമങ്ങളെക്കുറിച്ച് വെറുതെ പറഞ്ഞ് പോയതല്ലാതെ അവ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടാമായിരുന്നില്ലേയെന്ന് പലരും നേരില്‍ കണ്ടപ്പോള്‍ തിരക്കി.എന്നാല്‍ അതൊരു കമന്‍റായി ചേര്‍ക്കാന്‍ ആരും തന്നെ തയ്യാറായില്ലെന്നത് ഖേദകരമാണ്.ആരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയോടെ കുറച്ച് ദിവസം കൂടി കാത്തു.അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.എല്ലാവരും തിരക്കിലാണല്ലോ?സത്യം പറഞ്ഞാല്‍ ഞാനും അല്‍പ്പം തിരക്കിലായിപ്പോയി.അല്‍പ്പം സമയം കിട്ടിയപ്പോള്‍ അറിയാവുന്ന ചില കാര്യങ്ങള്‍ ചേര്‍ക്കുകയാണ്.ആരെങ്കിലും എന്നെങ്കിലും ബ്ളോഗ് സന്ദര്‍ശിക്കാതിരിക്കില്ലല്ലോ എന്ന അതിര് കവിഞ്ഞ ആത്മവിശ്വാസം കൈവെടിയുന്നില്ല.ഇതിനോടകം അറിയാന്‍ കഴിഞ്ഞ ചില പേരുകള്‍ കുറിക്കട്ടെ.മാന്യ വായനക്കാര്‍ തങ്ങള്‍ക്ക് അറിയാവുന്ന ബുദ്ധനാമങ്ങള്‍ പറഞ്ഞ് തരാന്‍ തയ്യാറായാല്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടും.
             സിദ്ധാര്‍ഥനും ഗൗതമനുമല്ലാതെ ശ്രീ ബുദ്ധന് മറ്റ് പര്യായങ്ങളൊന്നും തന്നെയില്ലെന്നായിരുന്നു പൊതുവെയുള്ള ധാരണ.സുഗതനും തഥാഗതനും ബുദ്ധന്‍െറ പേരുകളാണെന്ന് അത്രയധികം പേര്‍ക്ക് അറിയാമായിരുന്നോയെന്ന് സംശയം കാര്യമായുണ്ട്.ച(ശ)ാക്യമുനി ,അര്‍ഹതന്‍,മഹാശ്രമണന്‍ തുടങ്ങിയ പേരുകളും അദ്ദേഹത്തിന്‍േറത് തന്നെ.സുഗതഋഷി,ശാസ്ത്രാ എന്നിങ്ങനേയും ബുദ്ധന്‍ അറിയപ്പെട്ടിരുന്നതായി ചില ഗ്രന്ഥങ്ങളില്‍ കാണുന്നു.സുഭാഷിതനും സുഭഗനും ബുദ്ധന്‍ തന്നെ.ധനപാലന്‍, സുഗുണപാലന്‍,ധര്‍മ്മ രത്നം, ധര്‍മ്മപാലന്‍ തുടങ്ങിയ നാമപര്യായങ്ങളും ബുദ്ധന്‍േറതാണ്.വൈശാഖ നക്ഷത്രത്തില്‍ ജനിച്ചതിനാല്‍ അദ്ദേഹത്തെ ആ പേരിലും സംബോധന ചെയ്യാറുണ്ട്.
              അപ്പന്‍ എന്നത് ബുദ്ധനുമായി ബന്ധപ്പെട്ട സങ്കല്‍പ്പമത്രെ.അങ്ങനെയെങ്കില്‍ മലയാളത്തിലെ ഒട്ടുമുക്കാല്‍ പേരുകളും ബുദ്ധന്‍േറതാണെന്ന് പറയേണ്ടി വരും.അയ്യപ്പന്‍, പൊന്നപ്പന്‍, തങ്കപ്പന്‍,കുട്ടപ്പന്‍ എന്നിങ്ങനെ പോകുന്നു ആ പരമ്പര.അല്ലെങ്കില്‍ തന്നെ ശാസ്താവ് അഥവ അയ്യപ്പന്‍ ബുദ്ധനാണെന്നൊരു വാദമുണ്ടല്ലോ?ബോധിസത്വന്‍ എന്ന വിശേഷണം ബുദ്ധദേവന് മാത്രം അവകാശപ്പെട്ടതാണ്. അമരകോശ പ്രകാരം ബുദ്ധന്‍െറ വിശേഷണങ്ങള്‍ ശാക്യസിംഹന്‍,ശൗദ്ധോദനി,മായാദേവീസുതന്‍ തുടങ്ങിയവയാണ്.കൂടാതെ അര്‍ക്കബന്ധു എന്നൊന്ന് കൂടിയുണ്ട്.അത് അദ്ദേഹത്തിന്‍െറ ഗോത്ര നാമമത്രെ.സര്‍വാത്ഥ സിദ്ധന്‍ എന്നും ബുദ്ധന്‍ വിളിക്കപ്പെട്ടിരുന്നു.
           ബുദ്ധനുമായി ബന്ധമുള്ള പേരുകള്‍ സ്വീകരിക്കുന്നത് ആ മഹാമഗുരുവിനോടുള്ള ആദരവിന്‍െറയും സ്നേഹത്തിനേറയും ലക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ആര്‍.സുഗതന്‍ ബുദ്ധദര്‍ശനങ്ങളോടുള്ള ആകര്‍ഷണം മുന്‍നിര്‍ത്തി സ്വയം ആ പേര് സ്വീകരിക്കുകയായിരുന്നു.ശ്രീധരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യപേര്.മക്കള്‍ക്ക് പേരിടുന്ന ചര്‍ച്ചകളില്‍ മിക്കവാറും രക്ഷിതാക്കളുടെ മുന്നില്‍ ആദ്യമത്തൊറുള്ള പേര് ഒന്നുകില്‍ ബുദ്ധന്‍െറ പ്രധാന പര്യായങ്ങളായ സിദ്ധാര്‍ഥനും ഗൗതമനും തന്നെയായിരിക്കും.എന്‍െറ ഏറ്റവുമടുത്ത നാലോ അഞ്ചോ സുഹൃത്തുക്കള്‍ മക്കളുടെ പേരിടാന്‍ നേരത്ത് രണ്ടാമതൊരു ആലോചന ആവശ്യമില്ലെന്ന് കണ്ട് സിദ്ധാര്‍ഥ് എന്നത് എടുക്കുകയുണ്ടായി.ഇതില്‍ തന്നെ ഒരാള്‍ സത്യം പറഞ്ഞാല്‍ എന്നോട് കുട്ടിക്ക് ഇടാനൊരു പേര് ചോദിക്കേണ്ട താമസം ഞാന്‍ സിദ്ധാര്‍ഥനെന്ന് പറയുകയും ചെയ്തു.ഞങ്ങള്‍ മകന്‍െറ പേരിടാന്‍ സമയം സ്വാഭാവികമായും പല പേരുകളും ചര്‍ച്ചക്ക് വരുകയുണ്ടായി.ബുദ്ധന്‍െറ പേരുകളിലൊന്ന് വേണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നുവെന്നതും നേരാണ്.ഇടക്കൊന്ന് പറയട്ടെ.ഞങ്ങള്‍ പെരുമ്പാവൂരിലെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുണ്ട്.യുണൈറ്റഡ് ഫാമിലി ട്രസ്റ്റ്.അതിലെ ഇരുപതോളം അംഗങ്ങളില്‍ മൂന്ന് പേരുടെ മക്കള്‍ സിദ്ധാര്‍ഥന്മാരാണ്.ഞങ്ങളുടെ കുടുംബ സംഗമങ്ങളില്‍ ആദ്യമൊക്കെ ഏതേത് സിദ്ധാര്‍ഥനാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയിരുന്നു.ട്രസ്റ്റില്‍ നാലാമതൊരു  സിദ്ധാര്‍ഥ് കൂടി വരുന്നത് ബുദ്ധിയല്ലെന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.മോന്‍െറ കാര്യത്തില്‍ ബുദ്ധന്‍െറ മറ്റേതെങ്കിലും പേര്‍ കണ്ടത്തൊനായിരുന്നു ആഗ്രഹം.അച്ഛന്‍െറ തറവാട്ടിലെ രണ്ട് പേര്‍ക്ക് സുഗതന്‍ എന്നാണ് പേര്.സുഭഗും സുഭാഷും ഞങ്ങളുടെ കുടുംബത്തിലുണ്ട്. സിദ്ധാര്‍ഥ ഗൗതമന്‍െറ ഏകമകന്‍ രാഹുലിന്‍െറ പേരും മനസ്സില്‍ വരാതിരുന്നില്ല.അധികം ചര്‍ച്ചക്ക് പോകാതെ ഗൗതമനില്‍ ഉറപ്പിച്ചു. അപ്പോള്‍ ചെറിയൊരു തര്‍ക്കം ബാക്കി നിന്നു.പേരിന്‍െറ അറ്റമൊന്ന് മുറിച്ച് ഗൗതം ആക്കിയാലോ എന്ന അഭിപ്രായം കടന്ന് വന്നു.അങ്ങനെയുള്ള ചെറിയൊരു വിട്ട് വീഴ്ചക്ക് ഞാനും തയ്യാറായതായിരുന്നു.ഞാനന്ന് തിരുവനന്തപുരത്തായിരുന്നു പത്രപ്രവര്‍ത്തനം നടത്തി വന്നിരുന്നത്. ഒരു ദിവസം പാളയത്ത് വെച്ച് സുഹൃത്ത് ‘ഹിന്ദു’വിലെ കെ.സന്തോഷിനെ  കാണുകയുണ്ടായി.ഞങ്ങളിരുവരും എം.എല്‍.എ ഹോസ്റ്റലിലെ ഇന്ത്യന്‍ കോഫീ ഹൗസിലിരുന്ന് അല്‍പ്പം സമയം സംസാരിച്ചു.മോന്‍െറ പേര് തീര്‍ച്ചയാക്കിയോയെന്ന് സന്തോഷ് തിരക്കി.ഗൗതമന്‍ ഗൗതം ആശയക്കുഴപ്പത്തിന് അവസാന തീര്‍പ്പ് കല്‍പ്പിച്ചതും സന്തോഷായിരുന്നു.
      മറ്റൊരു സുഹൃത്ത് ഷാനവാസ് പോങ്ങനാട് അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.അദ്ദേഹത്തിന്‍െറ നാടായ കിളിമാന്നൂരില്‍ ഒരു ഗൗതമന്‍ മുതലാളിയുണ്ട്.മോനെ പേര് വിളിക്കുമ്പോള്‍ വൃദ്ധനായ അങ്ങേരെ ഓര്‍മ വരുമത്രെ.പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഗൗതമന്‍ ഭാസ്കരന്‍െറ കാര്യം ഞാനും സന്തോഷും സന്തോഷും പങ്ക് വെക്കുകയുണ്ടായി.അദ്ദേഹം തമിഴ് നാട് സ്വദേശിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.അതാണ് പേരിനൊടുവില്‍ ‘ന്‍’ വന്നത്.ഗൗതം ഘോഷ് ഉള്‍പ്പെടെയുള്ള ബംഗാളികളുടെ പേരോര്‍ത്തു.ഉത്തരേന്ത്യന്‍ പേരുകളിലും ഗൗതം തന്നെ. ഗൗതം ഗംഭീര്‍, ഗൗതം സിംഗ് അങ്ങനെ പോകുന്നു.ഒടുവില്‍ എന്‍െറ അച്ഛന്‍െറ പേരു കൂടി ചേര്‍ത്ത് മകന്‍െറ പേര് നിശ്ചയിച്ചു.ഗൗതമന്‍ രാജന്‍.പിന്നീട് പലരുടേയും മക്കളുടെ പേര്‍ ചോദിച്ചപ്പോള്‍ ഗൗതം എന്ന് നിരവധി തവണ കേള്‍ക്കാനായി.എന്നാല്‍ രണ്ട് പേര്‍ ഗൗതമന്‍ എന്നാണ് എന്ന് പ്രത്യേകം എടുത്ത് പറയുകയുണ്ടായി.വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.ഡേവീസ് വളര്‍ക്കാവ് ഇനിയെന്നെങ്കിലും ബുദ്ധ നാമധാരികളുടെ സംഗമം വിളിച്ച് ചേര്‍ക്കുകയാണെങ്കില്‍ ഇവരെല്ലാവരേയും പങ്കെടുപ്പിക്കണമെന്നുണ്ട്.


Sunday, May 06, 2012

പ്രതീക്ഷ ഉണര്‍ത്തി ബുദ്ധപൂര്‍ണിമ ആഘോഷം


ബുദ്ധപൂര്‍ണിമ ആഘോഷം സംബന്ധിച്ച കഴിഞ്ഞ രണ്ട് പോസ്റ്റുകള്‍ക്ക് കാര്യമായ കമന്‍റുകളൊന്നും കാണാത്തപ്പോള്‍ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.ബ്ളോഗില്‍ പ്രതികരണം കുറവായിരുന്നുവെന്ന് കരുതി  നേരിട്ടും ഫോണിലുമായി അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ ഏറെയാണ്.ഒന്നാലോചിച്ചാല്‍ അതാണ് ശരി.കൊട്ടിഘോഷവുമായി തുടങ്ങി വെക്കുന്ന പല പരിപാടികളും വലിയ കാലതാമസമില്ലാതെ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നതിന്‍െറ എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.
   പാലക്കാട്ടെ ബോധിയിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതാണെന്ന് കൃഷ്ണകുമാര്‍ പറയുകയുണ്ടായി.പക്ഷെ അപ്രതീക്ഷിതമായി സംഭവിച്ച ഹര്‍ത്താല്‍ കാരണം ഉദ്ദേശിച്ചത് പോലെ ആളുകള്‍ എത്തി ചേര്‍ന്നില്ല.വാസ്തവം പറഞ്ഞാല്‍ അക്ഷരാര്‍ഥത്തില്‍ അംഗുലീ പരിമിതം തന്നെയായിരുന്നു പങ്കെടുത്തവരുടെ സംഖ്യ.എന്ന് കരുതി നേരത്തെ നിശ്ചയിച്ചിരുന്ന പരിപകടികളൊന്നും തന്നെ വേണ്ടെന്ന് വെച്ചതുമില്ല.ബുദ്ധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അഹിംസ കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന മലയാളികള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന വീഴ്ചകളുടെ ഏറ്റവും ഒടുവിലത്തെ സംഭവത്തിന്‍െറ ഭാഗമായിട്ടായിരുന്നു ഹര്‍ത്താലെന്നത് വിരോധാഭാസമായി  ചൂണ്ടിക്കാണിക്കാം.വരുന്ന ബുദ്ധപൂര്‍ണിമ ആഘോഷം എന്ത് തന്നെയായാലും കോഴിക്കോട്ടെ സുഹൃത്തുക്കളുടെ കൂടെ മതിയെന്ന് ഡേവീസേട്ടന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.അതിന് മുമ്പായി ആലത്തുരിലെ വീഴുമലയില്‍ വരുന്ന ജൂലൈയില്‍ ഒരു പെരുമഴ ക്യാമ്പ് സംഘടിപ്പിക്കണമെന്നാണ് കൃഷ്ണകുമാറിന്‍െറ ആഗ്രഹം.മഴ ക്യാമ്പും നിലാവ് കൂട്ടായ്മയുമൊക്കെയായി പ്രകൃതിയോടുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും വലുതായി ബുദ്ധദര്‍ശനങ്ങളോടുള്ള ഐക്യപ്പെടല്‍ നിര്‍വഹിക്കാനാകില്ല തന്നെ.
   കോഴിക്കോട് ഞായറാഴ്ച രാവിലെ ബുദ്ധാശ്രമത്തില്‍ ബോധിവൃക്ഷത്തിന്‍െറ മുന്നിലെ വട്ടമേശയിലായിരുന്നു പുഷ്പ സമര്‍പ്പണം.ബുദ്ധ മത വിശ്വാസിയായ സി.ഡബ്ള്യു.ആര്‍.ഡി.എമ്മിലെ റിട്ടയേഡ് സയന്‍റിസ്റ്റ് നന്ദേശ്വറിന്‍െറ നേതൃത്വത്തില്‍ ഗൗതമപ്രതിമക്ക് മുന്നില്‍ ബുദ്ധ വന്ദനം നടന്നു.കേരള ബൗദ്ധ മഹാസഭയുടെ
 പ്രവര്‍ത്തകരായിട്ടുള്ള പുതുതായി ബുദ്ധ മതത്തെ ആശ്ളേഷിച്ചവര്‍ ചടങ്ങില്‍ പങ്കെടുക്കാനത്തെിയിരുന്നു എന്നത് സന്തോഷം നല്‍കുന്നു.ഈ പോസ്റ്റ് മധ്യമാര്‍ഗത്തില്‍ നല്‍കുമ്പോള്‍ കോഴിക്കോട്ട്  ബുദ്ധപൂര്‍ണിമയുടെ ഭാഗമായുള്ള പൊതു സമ്മേളനം നടക്കുകയാണ്.ആ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കാം.അതിനിടെ  സെക്കുലര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വടകരയിലെ ബോധി എന്ന സംഘടന കഴിഞ്ഞ ആഴ്ച ബുദ്ധപൂര്‍ണിമ ആഘോഷത്തിന്‍െറ ഭാഗമായി സെമിനാര്‍ നടത്താന്‍ മുന്നോട്ട് വന്നു എന്ന കാര്യം പ്രതീക്ഷ ഉണര്‍ത്തുന്നു.

Friday, April 20, 2012

ബുദ്ധപൂര്‍ണിമ കോഴിക്കോട്ടും പാലക്കാട്ടുമുണ്ട്


  മധ്യമാര്‍ഗം ബ്ളോഗിലെ ആദ്യ പോസ്റ്റ് ബുദ്ധപൂര്‍ണിമയെക്കുറിച്ചായത് തികച്ചും യാദൃശ്ചികമായിരുന്നു.ഒരിക്കലും ആലോചിച്ച് ഉറപ്പിച്ച് ചെയ്തതായിരുന്നില്ല .പക്ഷെ അത് മറ്റൊരു നിയോഗമായി.കേരളത്തില്‍ ചുരുങ്ങിയത് രണ്ടിടത്തെങ്കിലും 2012 മെയ് ആറിന് വൈശാഖ പൗര്‍ണമി ആഘോഷിക്കുമെന്ന് ഉറപ്പായി.കോഴിക്കോടും പാലക്കാടും.കോഴിക്കോട് ബീച്ചിനടുത്ത കസ്റ്റംസ് റോഡിലെ ബുദ്ധവിഹാറിലെ  ബോധി വൃക്ഷത്തിന് മുന്നില്‍ ബുദ്ധന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും. ഒരേ സമയം ലളിതവും അര്‍ഥപൂര്‍ണവുമായിരിക്കും അതെന്ന കാര്യത്തില്‍ സംശയം വേണ്ട.
   കോഴിക്കോട് ബുദ്ധവിഹാറിലെ ബോധി വൃക്ഷത്തിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പ്രത്യേകതയുണ്ട്.ഗയയിലെ നിരഞ്ജനാ നദീ തീരത്തെ സിദ്ധാര്‍ഥന്‍ ബുദ്ധനായി മാറിയ ധ്യനത്തിന്‍െറ വേദികയായ ബോധിവൃക്ഷത്തിന്‍െറ ചെറുമകളാണ് കോഴിക്കോട്ടുള്ളത്.അതൊരു ചരിത്രമാണ്.ബുദ്ധമതത്തെ ലോകമെമ്പാടും പ്രചരിപ്പിച്ച അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്ര ബി.സി 247 ല്‍ ശ്രീലങ്കയില്‍ എത്തുകയും ബോധഗയയില്‍ നിന്നും കൊണ്ട് പോയ മഹാബോധിവൃക്ഷത്തിന്‍െറ തൈ നടുകയുമുണ്ടായി.ഇപ്പോള്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ ആകര്‍ഷണം അനുരാധപുരത്തെ  ഈ മഹാബോധിവൃക്ഷമാണ്.അതിന്‍െറ ഒരു ശാഖയാണ് നട്ട് പിടിപ്പിച്ചതാണ്   കോഴിക്കോട് ബുദ്ധവിഹാറിലെ ബോധി വൃക്ഷം.   കോഴിക്കോട്ടെ മിതവാദി കൃഷ്ണന്‍ മെമ്മോറിയല്‍ കമ്മിറ്റിയാണ് ബുദ്ധപൂര്‍ണിമ ആഘോഷം സംഘടിപ്പിക്കുന്നത്.കമ്മിറ്റിയുടെ സെക്രട്ടറിയായ ഡോ.കെ.സുഗതന്‍(  9847246081 ) അടുത്തിടെ  ശ്രീലങ്കയിലെ ബുദ്ധകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.

   ബുദ്ധന്‍െറ 2601 ാം ജന്മവാര്‍ഷികം പാലക്കാട് ആലത്തൂരിലെ ‘ബോധി’യില്‍ മെയ് അഞ്ചിന് വൈകിട്ട് മുതല്‍ വിവിധ പരിപാടികളോടെ നടക്കും.വൈശാഖ പൗര്‍ണമി നാളില്‍ പൂര്‍ണ ചന്ദ്രനെ സാക്ഷിയാക്കി നിലാവ് കൂട്ടായ്മ നടക്കും.മൂണ്‍ മെഡിറ്റേഷന് പുറമെ സിദ്ധാര്‍ഥ ഗൗതമനില്‍ നിന്നും ബുദ്ധനിലേക്കുള്ള പരിവര്‍ത്തനം ചര്‍ച്ച ചെയ്യും.ബുദ്ധകഥകളും ഉപകരണ സംഗീതവും ഒരുക്കുന്നുണ്ട്.ആറിന് ഞായറാഴ്ച രാവിലെ വരെ പരിപാടികള്‍ തുടരും.ആലത്തൂര്‍ സ്വാതി ജംഗ്ഷനില്‍ ബസ്സിറങ്ങിയാല്‍ ‘ബോധി’യിലത്തൊം.കൂടുതല്‍ വിവരങ്ങള്‍  നല്‍കാന്‍ എസ്.കൃഷ്ണകുമാര്‍(9447303431 ),ഡേവീസ് വളര്‍ക്കാവ്( 9895148998 ) എന്നിവര്‍ ഒരുക്കമാണ്.


Thursday, April 19, 2012

വീണ്ടും ഒരു ബുദ്ധപൂര്‍ണിമ



     വീണ്ടും ഒരു ബുദ്ധപൂര്‍ണിമ കൂടി എത്തുന്നു.മെയ് ആറിന്.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പതിവുള്ള അവധി ഇക്കുറി ജീവനക്കാര്‍ക്ക് നഷ്ടമായി.കാരണം അന്ന് ഞായറാഴ്ചയാണ്. വൈശാഖ പൗര്‍ണമി നാളില്‍ കേരളത്തില്‍  വിശേഷിച്ചെന്തെങ്കിലും പരിപാടികള്‍നടക്കുമോയെന്ന കാര്യം കണ്ടറിയണം.എന്നിരുന്നാലും അത്രക്കങ്ങ് പ്രാധാന്യം ലഭിച്ചില്ളെങ്കില്‍ കൂടി ചെറിയ ആഘോഷങ്ങള്‍ നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമുള്ള ചിലര്‍ ഇതിനോടകം ചില പരിപാടികള്‍ ആവിഷ്കരിച്ചിട്ടുള്ളതായി അറിയാനായി.മൂന്ന് വര്‍ഷം മുമ്പ് ഇത്തരത്തില്‍ തൃശ്ശൂരില്‍ നടന്ന ഒരാഘോഷം ഓര്‍മയില്‍ വരുകയാണ്.ഏതോ ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായി സാഹിത്യ അക്കാദമി ഹാളിലത്തെിയപ്പോള്‍ ചുമരില്‍ ഒരു ഫോട്ടോസ്റ്റാറ്റ് നോട്ടീസ്.ബുദ്ധപൂര്‍ണിമയോടനുബന്ധിച്ച് ബുദ്ധനാമധാരികളുടെ ഒരു സംഗമം സംഘടിപ്പിക്കുന്നു.വായിച്ചപ്പോള്‍ വളരെ കൗതുകം തോന്നി.സംഘടകനായുള്ള ഡേവീസ് വളര്‍ക്കാവിനെ നേരത്തെ ഷണ്‍മുഖദാസ് മാഷ് (പ്രൊഫ.ഐ.ഷണ്‍മുഖദാസ്) പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്.നോട്ടീസില്‍ കൊടുത്തിരുന്ന സെല്‍ നമ്പറില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടു.വായനാക്കാര്‍ക്ക് വിഞ്ജാനപ്രദമായ ഒരു ഹ്യൂമണ്‍ ഇന്‍റ്ററസ്റ്റിങ്ങ് സ്റ്റോറിക്കായി അടുത്ത ശ്രമം.സിദ്ധാര്‍ഥന്‍,ഗൗതമന്‍ എന്നിവക്ക് പുറമെ സുഗതന്‍ എന്നത് ബുദ്ധന്‍െറ പര്യായമാണെന്ന് നേരത്തെ അറിയാമായിരുന്നു.അതേപോലെ തഥാഗതന്‍ എന്നൊന്ന് കൂടിയുള്ളതായി കേട്ടിരുന്നു.കൂടുതലെന്തെങ്കിലുമുണ്ടോയെന്നറിയാന്‍ കൊല്ലത്തെ ജയപ്രകാശ് സാറുമായിബന്ധപ്പെട്ടു.പ്രശസ്ത ചരിത്രകാരനും ശാസ്താം കോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്‍റ്റ് മേധാവിയുമായിരുന്ന ഡോ.എം.എസ്.  ജയപ്രകാശ് നിമിഷങ്ങള്‍ക്കുള്ളില്‍ ഒട്ടനവധി ബുദ്ധനാമങ്ങള്‍ പറഞ്ഞു തരുകയുണ്ടായി.അദ്ദേഹം പറഞ്ഞു തന്ന പേരുകളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു.അതെല്ലാം  ചേര്‍ത്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഏറെ ശ്രദ്ധേയമായി എന്ന് പറയുമ്പോള്‍ ആത്മപ്രശംസയായി തോന്നരുത്.തമ്പി മാഷിന്‍െറ ( പ്രൊഫ.വി.ജി.തമ്പി ) ആസ്ഥാനമായ ശ്രദ്ധ ഹാളില്‍ നടന്ന പരിപാടിയില്‍ ഞാനൊരു ബുദ്ധ നാമധാരിയെ പങ്കെടുപ്പിക്കുകയുമുണ്ടായി.മറ്റാരുമായിരുന്നില്ല എന്‍െറ മകന്‍ ഗൗതമന്‍.അവനോട് എന്തെങ്കിലും രണ്ട് വാക്ക് തന്‍െറ പേരിനെക്കുറിച്ച് പറയാന്‍ മാഷ് ആവശ്യപ്പെടുകയുണ്ടായി.അച്ഛനാണ്  തനിക്ക് പേരിട്ടതെന്നും ആദ്യം അതൊരു രാജവിന്‍െറ പേര് മാത്രമാണെന്നാണ് കരുതിയതെന്നും അവന്‍ മുക്കിയും മൂളിയുമുള്ള പ്രസംഗത്തില്‍ പറയുന്നത് കേട്ടപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നി.പിന്നീട് ആ പേര് ആരുടെയാണെന്ന് മനസ്സിലായില്ളേയെന്ന്  തമ്പി മാഷ് എടുത്ത് ചോദിത് ഇപ്പോഴുമോര്‍ക്കുന്നു.സംഗമത്തില്‍ പങ്കെടുത്ത മറ്റൊരു ബുദ്ധനാമധാരിയായിരുന്നു ഇപ്പോഴത്തെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ സിദ്ധാര്‍ഥന്‍ മാഷ്.സഹോദരന്‍ അയ്യപ്പനും കൂട്ടരും ബുദ്ധമതം ആശേ്ളഷിച്ചതും ഈഴവ സമുദായത്തിന് ബുദ്ധമതവുമയുള്ള അടുത്ത ബന്ധവും അദേഹം എടുത്ത് പറയുകയും ചെയ്തു.വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്ര സംവിധായകന്‍ ശ്രീപ്രതാപ് ബുദ്ധദര്‍ശനത്തിന്‍െറ ആഴങ്ങളിലേക്കിറങ്ങിച്ചെന്നു.ബുദ്ധിസത്തിന് കേരളത്തിന്‍െറ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ യാതൊരു പ്രസക്തിയില്ളെന്നായിരുന്നു തിയോസഫിക്കല്‍ സൊസൈറ്റി ഭാരവാഹി ചാക്കോളയുടെ നിലപാട്.എന്നാല്‍ ബുദ്ധന്‍ മുന്നോട്ട് വെച്ച ദര്‍ശനങ്ങള്‍ ജീവിതത്തില്‍ സ്വാംശീകരിക്കുക വഴി ഏവരിലും ബുദ്ധത്വം നിറയുകയാണ് വേണ്ടതെന്നും കേവലം ഒരു മതമായി അതിനെ സ്വീകരിക്കണം എന്നതല്ല അര്‍ഥമാക്കുന്നതെന്നുമുള്ള ഷീബ അമീറിന്‍െറ അഭിപ്രായം പൊതുവെ സ്വീകാര്യമായി.എന്‍െറ വാര്‍ത്തയില്‍ പറഞ്ഞിരുന്ന ബുദ്ധന്‍െറ മറ്റുപേരുകള്‍ ഡേവിസ് ചേട്ടന്‍ സദസ്യരുടെ അറിവിലിലേക്കായി വായിച്ചു.ബുദ്ധനും ബുദ്ധമതവുമായി ബന്ധപ്പെട്ട ഒട്ടേറെ ചര്‍ച്ചകള്‍ക്ക്   അടുത്തിടെ തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്.എന്ത് കൊണ്ടാണിത് എന്ന് വിശദീകരിക്കുക അത്ര എളുപ്പമല്ല.എന്ത് തന്നെയായാലും അങ്ങനെ സംഭവിക്കുന്നത് തീര്‍ത്തും ശ്ളാഘനീയമാണെന്ന് കരുതേണ്ടിയിരിക്കുന്നു.ക്രിയാത്മകമായി മാത്രം അതിനെ സമീപിക്കുന്നതാണ് ബുദ്ധിയും യുക്തിയും എന്ന് പറയട്ടെ.ബുദ്ധമതത്തെ വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ കാലങ്ങളായി നടന്ന ശ്രമങ്ങള്‍ നാള്‍ക്കുനാള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണല്ളോ? ചരിത്ര സത്യങ്ങളെ  തമസ്ക്കരിക്കാന്‍  നടക്കുന്ന ശ്രമങ്ങളെ ഏത് വിധേനയും തടയിടാന്‍ കഴിയേണ്ടതുണ്ട്.